2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌


വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌

അള്ളാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അള്ളാഹു മലക്കുകള്‍ വഴിയോ അശരീരി വഴിയോ സൊപ്നം വഴിയോ തോന്നിക്കല്‍ വഴിയോ നല്‍കുന്ന സന്ദേശങ്ങള്‍ക്കാകുന്നു വഹയ്യ്‌ എന്ന് പറയുന്നത് (വഹയ്യ്‌ = ദിവ്യബോധനം)

പ്രവാചകന്മാര്‍ക്കും പ്രവാചകന്മാര്‍ അല്ലാത്തവര്‍ക്കും വഹയ്യ്‌ ലെബിച്ചതായി ഖുര്‍ആന്‍ പ്രതിപതിക്കുന്നു. ഫലകങ്ങളായും ദിവ്യബോധനം നല്കപ്പെട്ടിട്ടുണ്ട് ഗ്രന്ഥമാക്കാനുള്ള നിര്‍ദേശത്തോട് കൂടെയും ഗ്രന്തമാക്കെണ്ടതില്ലതെയും വഹ്യ്യ്‌ പ്രവച്ചകന്മാരര്‍ക്ക്‌ ലെബിക്കും അവയില്‍ വെളിവാക്കെണ്ടതും വെളിവാക്കെണ്ടാത്തതും ഉണ്ടാവും എല്ലാ വഹ്യ്യും ഗ്രന്ഥത്തിലേക്ക് ഉള്ളത് അല്ല എന്നാല്‍ ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം വഹ്യ്യ്‌ വഴി ലെബിച്ചതും ആകുന്നു ---തീര്ച്ചയായ്യും ഇവ വിശദീകരിക്ക പ്പെടെണ്ടതുണ്ട് ചര്‍ച്ച ചെയ്യപെടെണ്ടതും

നൈസര്ഗിക വാസനയെ അള്ളാഹു ബോധനം നല്‍കുക എന്ന് പരിചയപ്പെടുത്തുന്നു ഏതൊരു ജീവിക്കും അതിന്‍റെ പ്രകിര്തിപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഒരു വിളിയാളം അവനില്‍ തന്നെ അള്ളാഹു സമെളിപ്പിചിരിക്കുന്നു {നിന്‍റെ നാഥന്‍ തെനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു മലകളിലും മരങ്ങളിലും മനുഷ്യന്‍കേട്ടിയുയര്ത്തുന്നവയിലും നീ പര്പിടങ്ങള്‍ ഉണ്ടാക്കി കൊള്ളുക (16:68)} ഒരു പശുക്കിടാവ്‌ പ്രസവിച്ചുടനെ തള്ളപ്പശുവിന്‍റെ പാല്‍കുടിക്കുന്നത് പക്ഷികള്‍കൂടുകൂട്ടുന്നത് പിഞ്ചുകുഞ്ഞ്‌ മുതല്‍ മുതിര്‍ന്നവര്‍ വരെ തോന്നല്‍ മുഗാന്തരം മനസ്സിലാകുന്നത് എല്ലാം അല്ലഹുവില്‍നിന്നുള്ള ഉള്‍വിളിതന്നെ മൂസാനബിയുടെ മാതാവിനും അള്ളാഹു വഹ്യ്യ്‌നല്‍കി അവര്‍ പരവാച്ചകരായിരുന്നില്ല അതായത്‌ നിന്‍റെ മാതാവിന് ബോധനം നല്കപ്പെടെണ്ട കാര്യം നാം ബോധനം നല്‍കിയ സന്നര്ഭത്ത്തില്‍ 20:38, 28:7  
ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകനു ലെബിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കാം (നബിയെ) പറയുക ജിന്നുകളില്‍ നിന്നുള്ള ഒരുസംഘം ഖുര്‍ആന്‍ ശ്രദ്ധിച്കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യാബോധനം നല്‍കപ്പെട്ടിരിക്കുന്നു (72:1)  66:3  നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം എന്നിട്ട് ആ ഭാര്യ അത് (മറൊരാളെ) അരീക്കുകയും നബിക്ക് അള്ളാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ .............ഈ രണ്ട് ആയത്തിലൂടെയും ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകന് കിട്ടു
പറയുന്നു. ഗ്രന്ഥത്തില്‍ പെടാത്ത വഹ്യ്യ്‌ പറയുകയും പറയാതിരിക്കുകയും ചെയ്യാം {അതിന്‍റെ ചിലഭാഗം അദ്ദേഹം ഭാര്യക്ക്‌ അറീച്ചു കൊടുക്ക്കുകയും ചിലഭാഗം വിട്ടുകളയുകയും ചെയ്തു (66:03)

 ഖുര്‍ആന്‍ പൂര്‍ണമായും വഹ്യ്യിലൂടെ പ്രവാചകനില്‍ അവതീര്ന്നമയതാകുന്നു – അപ്രകാരം നിനക്ക് നാം അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു 42:07  .ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം  വഹ്യ്യ്‌ ആയികിട്ടിയതും അറബി ഭാഷയില്‍ ഉള്ളതുമായ ഈ ഗ്രന്ഥം കൊണ്ടാകുന്നു അള്ളാഹു വെല്ലുവിളിക്കുന്നത് ഇതുപോലുള്ള ഒന്ന് കൊണ്ടുവരുവാന്‍ .

റസൂല്‍ ആ വഹയ്യ്‌ പിന്തുടരണം(33:2) കിതാബ്‌ അല്ലാത്ത ഒരു ഒരു വഹ്യ്യിന്റെ സമുച്ചയം ഖുര്‍ആന്‍ പ്രതിപാതിക്കുന്നുണ്ട് അതുംകൂടി ചര്‍ച്ചചെയ്തു ഈ ലെഘു അന്യഷണം ഉപസംഹരിക്കും “അല്‍ഹിക്മത്ത്” തതോജ്ഞാനം കുറെ ആയത്തുകളില്‍ പ്രതിപാതിക്കുന്നു ഉദാ: 2:129, 2:151  കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ മറ്റൊരു നോട്ട് ഇതിനായി ഉപയോഗിക്കാം എന്ന് കരുതുന്നു അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍     

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മക്കള്ക്ക് ‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം


മക്കള്‍ക്ക്‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം

പ്രയപൂര്ത്തിയും ബുദ്ധിയും ഉള്ള മക്കളെ സംബന്തിചിടത്തോളമാകുന്നു ഉത്തരവാദിത്തം ഉണ്ടാവുക എല്ലാവരെ സംബന്തിചിടത്തോളവും ഒരേ പോലെ ബാധ്യതയാകുന്നു അവരെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, സുശ്രൂഷിക്കുക അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക അവരിഷ്ടപെടുന്ന കാര്യങ്ങള്‍ മാത്രം നമ്മള്‍ പ്രവര്‍ത്തിക്കുക, പറയുക എല്ലാം അല്ലാഹുവിന്‍റെ വിധിവിലക്കുകല്‍ക്കനുസിര്തമായി മത്രം
അള്ളാഹുവേ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കുംനന്മ ചെയ്യന്നം....................(2:83) മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുക (4:36)   (6:151)  തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്നും നിന്‍റെ റബ്ബ് വിധിസിരിക്കുന്നു അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്‍റെ അടുക്കല്‍വെച്ച് വാര്‍ദക്യംപ്രപ്പിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌ അവരോട് നീ മാന്യമായ വാക്ക് പറയുക (17:23) തന്‍റെ മാതാപിതാക്കളോട്‌നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിചിരിക്കുന്നു നിനക്ക്യാതൊരു അറിവും ഇല്ലാത്ത ഒന്നിനെ അവര്‍ എന്നോട് പന്കുചെര്‍ക്കാന്‍ അവര്‍ നിന്നോട് നിര്‍ബന്തപൂര്‍വം ആവശ്യപെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്...............(29:08) തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യനോട് അനുഷസിചിരിക്കുന്നു അവന്‍റെ മാതാവ് പ്രയാസപ്പെട്ട്കൊണ്ട് അവനെ ഗര്ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു അവന്റെ ഗര്‍ഭ കാലവും മുലകുടി നിര്തലുംകൂടി മുപ്പത്‌ മാസക്കാലം ആകുന്നു അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ ശക്തി പ്രാപിക്കുകയും നാല്പത് വയസ്സില്‍ എത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും എന്‍റെ രെക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിനു നന്ദി കാണിക്കുവാനും നീ തൃപ്തി പെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനനം നല്കേണമേ എന്‍റെ സന്തതികളില്‍ നീ എനക്ക് നന്മ യുണ്ടാക്കിതരികയും ചെയ്യേണമേ തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖെതിച്ചു മടങ്ങിയിരിക്കുന്നു തീര്‍ച്ചയായുംഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തില്‍ ആകുന്നു അത്തരക്കാരില്‍ നിന്നാകുന്നു അവന്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത് അവരുടെ ദുഷ്പ്രവര്ത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യും അവര്‍ സ്വര്‍ഗവകശികളുടെ കൂട്ടത്തില്‍ ആയിരിക്കും അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന
സത്യവക്തനമത്രെ അത്  ഒരാള്‍ തന്‍റെ മാതാപിതാക്കളോട് അവര്‍ പറഞ്ഞു ഛെ നിങ്ങള്ക്ക് കഷ്ടം ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടുവരപ്പെടും എന്ന് നിങ്ങള്‍ രണ്ടു പേരും എന്നോട് വാക്ദാനം ചെയ്യപ്പെടുകയാണോ ? എനിക്ക് മുബ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട് അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവിനോട് സഹായം തേടി കൊണ്ട് പറയുന്നു നിനക്ക് നാശം! നീ വിശ്വാസികൂ തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം ആകുന്നു അപ്പോള്‍ അവന്‍ പറയുന്നു ഇതൊക്കെ പൂരവികന്മാരുടെ കേട്ട് കഥകള്‍ മാത്രമാകുന്നു (46: 15-17)  

മുകളില്‍ കൊടുത്ത ആയത്തുകള്‍ തന്നെ ഈ വ്ഷയത്തിന്റെ ഗൌരവം വെക്തമാക്കുന്നുണ്ട് അത് വിശദീകരിച്ചു ഗൌരവം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
മാതാപിതാക്കളുടെ ചിലവുകള്‍ നല്‍കണം നബിയെ) അവര്‍ നിന്നോട് ചോദിക്കുന്നു അവരെന്താന്നു ചിലവഴിക്കേണ്ടത് എന്ന് നിങ്ങള്‍ നല്ലത് എന്ത് ചിലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്തുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണ് ചെയ്യേണ്ടത് (2:215)  അവര്‍ അല്ലാഹുവില്‍ പന്കുചെര്‍ത്താല്‍ അവരെ പിന്തുനക്കരുത് (28:33,31:15)  ഞാന്‍ മരിച്ചാല്‍ എന്‍റെ ഉത്തരവാദിത്തം തീര്‍ന്നു എങ്ങനെ എങ്കിലും ആയിക്കോട്ടെ എന്ന് വെക്കുവാന്‍ പറ്റില്ല പിന്നെയോ അവര്‍ക്ക് വേണ്ടി വസിയ്യത്ത് ചെയ്യണം നിങ്ങളില്‍ ആര്ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ അയാള്‍ ധനം വിട്ട്പോവുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്തബന്തുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസിയത്ത്ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്തമായി കല്പിക്ക പെട്ടിരിക്കുന്നു സൂഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത് (2:180)  മറിച്ചൊരു വസിയ്യത്ത് നല്‍കുന്നവരെ കാണാറുണ്ട് എന്‍റെ സോത്തില്‍ നിന്നും മാതാപിതാക്കള്‍ എടുക്കരുത് അത് എന്‍റെ കുട്ടികള്‍ക്ക് കൊടുക്കണം എന്ന് നിങ്ങള്‍ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ഈ മാതാപിതാക്കളുടെ അവസ്ഥ എന്താകുന്നു നിങ്ങള്‍ക്ക് ശേഷം ഒരുപക്ഷെ നിങ്ങള്‍ പറഞ്ഞേക്കാം അവര്‍ കഴിവുള്ളവരആകുന്നു എന്‍റെ കുട്ടികള്‍ അബലകളും ആ മാതാപിതാക്കളുടെ സ്വത്തില്‍ നിന്നും അവകാശം ഞാന്‍ മരണപ്പെട്ടതിനാല്‍ എനിക്കും കിട്ടുന്നില്ല എന്‍റെ കുട്ടികള്‍ക്കും! അപ്പോള്‍ സഹോദര ഇതേ ആയത്ത് തന്നെ അടുത്ത ബന്തുക്കള്‍ക്ക് വസിയത്ത് ചെയ്യാന്‍ പറഞ്ഞില്ലേ അതില്‍ താങ്കളുടെ കുട്ടികള്‍ പെടില്ലേ താങ്കള്‍ താങ്കളുടെ മാതാപിതാക്കളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അവര്‍ താങ്കളുടെ മക്കളെയും പരിഗണിക്കും മാത്രവുമല്ല ഈ വല്ലിപ്പാന്റെയും പിതൃസഹോടരന്മാരുടെയും ചുമതലയില്‍ ആകുന്നു ഈ
കുട്ടികളുടെ സംരക്ഷണം  അല്ലെങ്കില്‍ എല്ലാ സമ്പത്തിന്റെയും ഉടമസ്ഥന്‍ അള്ളാഹു ആകുന്നു അവന്റെ കല്പന താങ്കള്‍ അനുസരിച്ചാല്‍ അള്ളാഹു താങ്കളുടെ മക്കളെ കൈവെടിയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു

പ്രവാചകന്‍ പറഞ്ഞു നിയും നിന്‍റെ സമ്പത്തും നിന്‍റെ പിതാവിനുള്ളതാകുന്നു എന്ന് പിന്നെ നാം എന്തിനു പിശുക്കണം പ്രയസപ്പെടനം നമ്മുടേതല്ല അവരുടേത് തന്നെ  അവരുടെ ഉമിനീരും കാഷ്ടവും മൂത്രവും കരച്ചിലും ചുമയും പെരുമാറ്റവും ഭുദ്ധിനഷ്ടപെട്ടതും താങ്കളെ അസോരസ്സ്യ പെടുത്തുന്നുണ്ടോ എന്നാല്‍ താങ്കള്‍ ചെരുതയിരുന്നപ്പോള്‍ അവര്‍ അതില്‍ കൂടുതല്‍ സഹിച്ചിരിക്കുന്നു  താങ്കള്‍ അവരുടെ ചികിത്സക്കും ചിലവിനും പ്രയാസ്സ്പെടുന്നുണ്ടോ എന്നാല്‍ അവര്‍ അതിനേക്കാള്‍ കൂടുതല്‍ പ്രയസ്സ്പെട്ടു എന്നുമാത്രമല്ല താങ്കളെ കാണാന്‍ അവര്‍ എത്ര സന്തോഷത്തോടെയാണ് വന്നിരുന്നത് അതെ സന്തോഷത്തോടെ താങ്കളും പോവൂ അവര്‍ക്കിഷ്ടപെട്ട വിഭവങ്ങളുമായി.  അവര്സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക എന്നാലെ അവരുടെ സ്നേഹം നമുക്ക് കിട്ടു അവര്‍ക്ക് വേണ്ടി പ്രര്ത്തിക്കണം ഞങ്ങളുടെ രക്ഷിതാവേ വിജാരണ നിലവില്‍ വരുന്നദിവസംഎനിക്കും എന്‍റെ മാതാപിതാക്കല്കും സത്യവിശോസികള്‍ക്കും നീ പൊറുത്ത്തരേണമേ (14:41) എന്‍റെ രക്ഷിതാവേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവാരോട് നീ കരുണ കാണിക്കെണമേ (17:24)  എന്റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തില്‍ നന്ദി കാണിക്കുവാനും നീ ത്രിപ്തിപെടുന്ന സല്കര്മം ചെയ്യുവാനും എനിക്ക് നീ പ്രചോതനം നല്‍കേണമേ നിന്‍റെ കരുന്ന്യത്താല്‍ നിന്‍റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്പെടുത്തുകയും ചെയ്യേണമേ (27:19) എന്‍റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുവാനും നീ തൃപ്തിപെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനം നല്‍കേണമേ എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്മ യുണ്ടാക്കിതരെണമേ(46:15)  ഈ പ്രാര്‍ത്ഥനകള്‍ നമ്മെ പഠിപ്പിക്കുന്നത് മാതാപിതാക്കളോട് നന്മ ചെയ്യാന്‍ കഴിയണം എങ്കിലും മക്കളില്‍ നിന്നും നന്മ കിട്ടണം എങ്കിലും ഒരേ ഒരു പോംവഴി യന്നുള്ളത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തീര്‍ച്ചയായും നാം അശക്തര്‍ തന്നെ

അള്ളാഹു നമ്മെ വിജയിപ്പ്ക്കുമാരവട്ടെ  അള്ളാഹു ആകുന്നു എല്ലാം നന്നായി അറിയുന്നവന്‍