2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത്


കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ രാജ്യത്തിന്റെ തൊഴില്‍ സാധ്യതകളും വളര്‍ച്ചയും അവരുടെ പിക്കറ്റിങ്ങും സമരവും കൊണ്ട് തടഞ്ഞു.  ലെക്ഷ്യം പാര്‍ട്ടി വളര്‍ത്തല്‍ തന്നെ

ഇന്ന് അതിന്റെ മറ്റൊരു വഴിയാണോ ജമാഅത്തെ ഇസ്ലാമിയും, സോളിടാരിറ്റിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. പുരോഗതിയെ തടഞ്ഞാല്‍ ആ പോരോഗതി പിന്നീട് വരില്ല.  വിദേശ നിക്ഷേപം ഇന്ത്യക്കും കേരളത്തിനും ആവശ്യമാകുന്നു.  ഉപകാര പ്രധാമായ പ്രൊജക്റ്റ്‌കള്‍ വരേണ്ടതുണ്ട് – അത് തടയരുതെ !!!!

എന്നാല്‍ വരുന്ന പുരോഗതി മദ്യവെവസായവും കാബറെ നിര്ത്തവും കേരളത്തിലെ തരുണീമണികളെ കാഴ്ച വെക്കലുമായി അധംപതിക്കുന്നതിനെയാകുന്നു ഈ സംഘടനകള്‍ എതിര്‍ക്കുന്നത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

നമുക്ക് പുരോഗതിവേണം പക്ഷെ അത് അതോഗതിയിലെക്കകരുത് – പത്മശ്രീ എം എ യുസുഫലിയെ പോലുള്ളവര്‍ ഇത്തരം പുരോഗതിയെ അനുകൂലിക്കില്ല – എവിടെയാകുന്നു തെറ്റുപറ്റിയത്‌ നമുക്കൊന്നായി പഠിക്കാം.

2012, സെപ്റ്റംബർ 4, ചൊവ്വാഴ്ച

എന്ത്കൊണ്ട് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രര്ത്തിക്കണം


മനുഷ്യന്‍ നാഥമുള്ള കളിമണ്ണില്‍ നിന്നും പിന്നീട് ബീജങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ഒരു സാമൂഹിക ജീവിയാകുന്നു , എന്നാല്‍ അള്ളാഹു നല്‍കുന്ന കഴിവുകൊണ്ട് അവന്റെ ബുദ്ധി ഉപയോഗിച്ച് അവന്റെ ഇഷ്ടത്തിനനുസരിച് ഏതൊരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും അവനു അള്ളാഹു കഴിവ് നല്‍കിയിരിക്കുന്നു,.  അവന്‍ ജനിച്ചത്‌ മുതല്‍ മരിക്കുന്നത് വരെയാകുന്നു ആകഴിവ് ഉള്ളത്. 

ജിന്നിനെ തിയ്യില്‍ നിന്നും അള്ളാഹു സൃഷ്ടിച്ചു മനുഷ്യരെ പോലെ തന്നെ സാമൂഹിക ജീവിതന്നെ യാകുന്നു ജിന്നുകളും,  മനുഷ്യരുടെ നേത്രങ്ങള്‍ കൊണ്ട് സാധാരന്നയില്‍ കാണാന്‍ കഴിയാത്തത്‌ എന്നാല്‍ മനുഷ്യരെ അവര്‍ക്ക് കാണാന്‍ കഴിയുന്ന ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു ജിന്നുകള്‍  അള്ളാഹു അവര്‍ക്ക് നല്കിയ കഴിവ് കൊണ്ട് അവരുടെ ഇഷ്ട പ്രകാരം ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയും

മനുഷ്യരെയും ജിന്നുകളെയും അല്ലാഹുവിനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാകുന്നു അള്ളാഹു സൃഷ്ടിച്ചത്.

ഈ രണ്ടു വിഭാഗത്തിനും കഴിവുകളുടെ കാര്യത്തില്‍ വെത്യസങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരില്‍ ചിലര്‍ ജിന്നുകളോട് സഹായം തേടുകയും ജിന്നുകള്‍ മനുഷ്യന്‍ അവര്‍ക്ക് വഴിപ്പെടുകയാല്‍ സഹായിക്കുകയും ചെയ്തു വരുന്നു

മനുഷ്യരില്‍ പെട്ട ചില വെക്തികള്‍ ജിന്നുകളില്‍ പെട്ട ചിലവെക്തികളോട് ശരണം തെടാര്‍ ഉണ്ടായിരുന്നു അങ്ങനെ അത് അവര്‍ക്ക് (ജിന്നുകള്‍ക്ക്) ഗര്‍വ് വര്‍ധിപ്പിച്ചു (ജിന്ന് 6)
മലക്കുകള്‍ പ്രകാശത്താല്‍ സ്രിഷ്ടിക്ക്പെട്ട ഒരു വിഭാഗം സൃഷ്ടികള്‍ ആകുന്നു, അവരുടെ ഇഷ്ട്ടപ്രകാരം അല്ലാഹുവിന്റെ വേണ്ടുകയാല്‍ രൂപഭാവം മാറാന്‍ കഴിവുള്ള ഇവര്‍ക്ക് കുടുംബവും ഇന്നകള്‍ ഒന്നും ഇല്ലാത്തവരും അല്ലാഹുവിന്റെ കല്പന അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിവ്‌ നല്കപെട്ടവരും ആകുന്നു


ഈ പറയപെട്ട മൂന്നു വിഭാഗത്തിനും അള്ളാഹു നല്‍കാത്ത സ്വതന്ത്ര മായ ഒരു കഴിവും ഇല്ലതിരിക്കായാലും. അല്ലാഹുവിന്റെ കൂടെ മറ്റാരെയും വിളിച്ചു പ്രാര്ത്തിക്കരുത് എന്ന് അല്ലാഹുതന്നെ പറഞ്ഞതിനാലും മനുഷ്യന്റെ ആഗ്രഹ സഫലീകരനത്തിനോ ആവശ്യ നിര്‍വഹണത്തിനോ , സര്വസോം അര്‍പ്പിച്ചു കീഴ്വനങ്ങുന്നതിനോ, മറ്റെന്തെങ്കിലും പ്രയാസത്ത്തിലെ നിന്ന് രേക്ഷനെടുന്നതിനോ  ഇവരെ ഒന്നും അവരുടെ കഴിവുകൊണ്ട് അല്ലാഹുവിനെ കൂടാതെ സഹായിക്കും എന്നാ വിശോസത്തില്‍ വിളിച്ചു പ്രര്ത്തിക്കുന്നതും , സഹായം തേടുന്നതും തെറ്റാകുന്നു എന്നും അത് അല്ലാഹുവിനെ അല്ലാതെ അവന്റെ സൃഷ്ടികളോട് സഹായം തേടുക എന്ന ഗന്നത്ത്തില്‍ പെടും എന്നും ഞാന്‍ മനസ്സിലാകുന്നു

ജീവിച്ചിരിക്കുന്ന മനുഷ്യര്‍ തമ്മില്‍ ഉള്ള സഹായ സഹകരണങ്ങളും, സുലൈമാന്‍ നെബിക്ക് അള്ളാഹു ജിന്നിനെയും മറ്റു ജീവികളെയും കേഴ് പെടുത്തി കൊടുത്തതിനാല്‍ അവയും അല്ലാത്തതിനെ യാകുന്നു അപ്പ്രകാരം കാണുന്നത്

അതുകൊണ്ട് തന്നെ മരിച്ച് പോയ അംബിയാ ഓലിയാക്കളോടും, ജിന്ന് ചേട്ടാ മുതലായവയോടും, മലക്കുകലോടും അള്ളാഹു വിന്റെ കല്പനയില്ലാതെ അവര്‍ സഹായിക്കും എന്നും വിശോസിച്ചു കൊണ്ട് അവരെ വിളിച്ചു പ്രര്ത്തിക്കളും സഹായം തേടലും അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍ ആകും.  അള്ളാഹു നല്‍കിയ കഴിവ് കൊണ്ട് അവര്‍ സഹായിക്കുന്നു എന്നാകുന്നു വിശോസിക്കുന്നത് എങ്കില്‍ ആ പ്രാര്‍ത്ഥന അല്ലാഹുവിനോട് നേരിട്ട് ചെയ്യുകയാകുന്നു നാം ചെയ്യേണ്ടത്‌.

ഏതു പോലെ എന്ന് വെച്ചാല്‍ പ്രവാചകന്റെ ഹവ്ദുല്‍ കൌസരില്‍ നിന്ന് കുടിക്കാനും പ്രവച്ചകന്ന്റെ ശഫഹത്തിനും നാം പ്രവാചകനോട് അല്ല പ്രര്ത്തിക്കുന്നത് അല്ലഹുവിനോടാകുന്നു

ആയതിനാല്‍ നാം അല്ലാഹുവിനോട് പ്രാര്‍ത്തിക്കുകയും, ശരണം പ്രാപിക്കുകയും കീഴ് പ്പെടുകയും ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ നടപടി ക്രമമനുസരിച്ച് ജിന്നോ മനുഷ്യനോ മലക്കോ മാധ്യമമായി നമുടെ പ്രശ്നം പരിഹരിക്ക്പെട്ടെക്കം  എല്ലാറ്റിനും കഴിവുട്ടവനും സര്വജ്ഞാനുംമല്ലോ അള്ളാഹു

2012, ജൂലൈ 24, ചൊവ്വാഴ്ച

ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു


ജനാധിപത്യത്തിന്റെ നിര്‍വചനം പറഞ്ഞ ശേഷമേ അത് എത്രമാത്രം തവുഹീതുമായി എതിരാകു എന്ന് പറയാന്‍ കഴിയൂ – കാരണം പലരും ജനാതിപത്യത്തെ തന്നെ പലരീതിയില്‍ വ്യക്യനിക്കുന്നു.

ഒന്ന്: ഒരു കാര്യത്തില്‍ ഒരു നിയമ നിര്‍മാണം നടത്താന്‍ ജനപ്രതിനിതികളില്‍ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ നിയമ നിര്‍മാണം നടത്തുക . (ഉദാഹരണം മദ്ധ്യം അനുവതനീയമോ നിഷിതാമോ എന്ന് ഒരു രാഷ്ട്രം തീരുമാനം എടുക്കുന്നത് ആ രാഷ്ട്രത്തിലെ ജനപ്രതിനിടികളുടെ ഭൂരിപക്ഷം അനുസരിച്ചാണെങ്കില്‍ അത് ശിര്‍ക്ക്‌ ആകുന്നു ഇനി അവര്‍ തീരുമാനം എടുത്തത് മദ്ധ്യം ശരീരത്തിനു ഹാനികരമാകുന്നു അതുകൊണ്ട് അത് നിരോധിക്കുന്നു എന്ന് തീരുമാനിച്ചാലും ശെരി) കാരണം അവിടെ അല്ലാഹുവിന്റെ ഹകിമിയത്തിനെ യാകുന്നു അവര്‍ അവഗണിക്കുകയും സിര്ഷ്ടവിനുള്ള അതികാരത്ത്തില്‍ പന്കുകാരവുകയാകുന്നു അവര്‍ ചെയ്തത്

രണ്ട്: ജനപ്രതിനിധികളെയും ഭരണകര്താകളെയും തെരഞ്ഞെടുക്കുവാന്‍ ഭൂരുപക്ഷം പരിഗണിക്കുക : ഇത് ശിര്‍ക്ക്‌ ആകുകയില്ല , മാത്രവുമല്ല ഖുലഫാഉര്‍റാശിദുകള്‍ ഈ രൂപത്തില്‍ തെരെഞ്ഞെടുക്ക്പെട്ടിടുണ്ട്

മൂന്നു: ഒരു ഇസ്ലാമിക വെവസ്ഥ നിലവില്‍ ഉണ്ടാവുക എന്നിട്ട് അതിന്റെ നടത്തിപ്പിന് ഇന്ന് കാണുന്ന ജനാതിപത്യ വെവസ്ഥ വെച്ച് കൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ തയ്യാറാക്കുക – അങ്ങനെ എങ്കില്‍ അതിന്റെ നടത്തിപ്പില്‍ ഇസ്ലാമിക ശിക്ഷണങ്ങളില്‍ നിന്നും മാറാതിരിക്കാന്‍ സൂക്ഷികേണ്ടി വരും . ഉദാ: പ്രബോധന പ്രവര്‍ത്തനത്തിന് ഇസ്ലാം ഹരമാക്കിയതും വേരുക്കുന്നതുമായ മാധ്യമങ്ങള്‍ ഉപയോഗിക്കുക.

നാല് :  ഇന്ത്യന്‍ സാഹചര്യത്തില്‍ ജനാതിപത്യം സോഷ്യലിസം, മതെതരതോം എന്നിവ അന്ഗീകരിക്കാത്ത ഒരുപര്‍തിക്കും ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു രാഷ്ട്രിയത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുകയില്ല – ഈ സാഹചര്യം ഈ പറയപ്പെട്ട എല്ലാ അനിസ്ലാമിക വെവസ്തകളെയും പേറേണ്ടി വരുന്നു എന്നത് ഒരു വലിയ പ്രശ്നമായി അവശേഷിക്കുകയും ചെയ്യുന്നു

2012, മാർച്ച് 3, ശനിയാഴ്‌ച

സ്ത്രീ കളുടെ വസ്ത്ര ധാരണ രീതി ഇസ്ലാമില്‍

സ്ത്രീ കളുടെ വസ്ത്ര ധാരണ രീതി ഇസ്ലാമില്‍
തികച്ചും അഭിപ്രായ വെത്യാസം ഉള്ളവര് ഉണ്ടാവും നമ്മള്‍ ആരെയും എതിര്‍ക്കുന്നില്ല എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞ രീതി നമ്മള്‍ തെരഞ്ഞെടുത്താല്‍ പിന്നെ അഭിപ്രായ വെത്യാസം കുറക്കാം എന്ന് ഞാന്‍ കരുതുന്നു
സ്ത്രീയുടെ അഭിമാനം തീര്ച്ചയായ്യും അവള്‍ അന്യപുരുഷന്മാര്‍ അവളാല്‍ ആശജനിപ്പിക്കാത്ത രീതിയില്‍ വസ്ത്രം ധരിക്കുക എന്നതാകുന്നു
നബിയെ നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തി ഇടാന്‍ പറയുക അവര്‍ തിരച്ചരിയ പ്പെടുവാനും അങ്ങനെ അവര്‍ ശല്ല്യംചെയ്യപെടതിരിക്കുവാനും അതാണ്‌ ഏറ്റവും അനുയോജ്യമായത് അള്ളാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 33:59
സത്യവിശ്വസിനീകളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യ അവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ബംഗിയില്‍നിന്നും പ്രത്യ്ക്ഷമയ്തോഴിച്ച് മറ്റൊന്നും വെളിപ്പയൂത്തതിരികുവനും നീ പറയുക അവരുടെ മക്കനകള്‍ കുപ്പായ മാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ അവരുടെ ഭര്‍ത്താക്കന്മാര്‍ അവരുടെ പിതാക്കള്‍ അവരുടെ ഭര്‍ത്ത്ര്‍പിതാക്കള്‍ അവരുടെ പുത്രന്മാര്‍ അവരുടെ ഭര്‍ത്ത്ര്‍ പുത്രന്മാര്‍ അവരുടെ സഹോദരന്മാര്‍ അവരുടെ സഹോദര പുത്രന്മാര്‍ അവരുടെ സഹോദരീ പുത്രന്മാര്‍ മുസ്ലിമ്ങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ അവരുടെ വലംകൈഉടമപെടുത്തിയവര്‍(അടിമകള്‍) ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്മാര്‍ ആയ പരിചാരകര്‍ സ്ത്രീകളുടെ രഹസ്യങ്ങള്‍ മന്സ്സിലാക്കിയിട്ടില്ലത്ത് കുട്ടികള്‍ എന്നിവരോഴിച്ച് മറ്റാര്ക്കുംതങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത് തങ്ങള്‍ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയുവാന്‍ വേണ്ടി അവര്‍ കലിട്ടടിക്കുകയും ചെയ്യരുത്‌ സത്യവിശ്വാസിനികളെ നിങ്ങള്‍ എല്ലാവരും അല്ലാഹുവിങ്കലേക്ക് ഖെതിച്ചുമാടങ്ങുക നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം 24:31
ഈ ആയത്തിന്റെ വെളിച്ചത്തില്‍ മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണം എങ്ങനെ ആയിരിക്കണം എന്ന് നമുക്ക് ചര്‍ച്ച ചെയ്യാം. സോതന്ത്രയായ മുസ്ലിം സ്ത്രീ മുകളില്‍ കൊടുത്ത പുരുഷന്മാര്‍ അല്ലാത്തവരുടെ അടുക്കല്‍ അവളുടെ തലയും മുഖവും കഴുത്തും മാറും മറയുന്ന ശിരോവസ്ത്രം താഴോട്ട് ഇറക്കിയിട്ട്‌ ശരീരം ആസകലം മറക്കേണ്ടതാകുന്നു
സ്ത്രീകള്‍ പുരുഷന്മാരെ പോലെ തന്നെ അവരുടെ കണ്ണുകള്‍ താഴ്ത്തിയിടനം അന്യപുരുഷന്മാരെ നോക്കികൊണ്ടിരിക്കരുത് അവരുടെ വസ്ത്രത്തിലും ആഭരണങ്ങളിലും പുരുഷനെ അവളിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ ഒന്നും ഉണ്ടാവരുത് അവള്‍ ആകര്ഷിപ്പിക്കുന്ന രീതിയില്‍ നടക്കുകയും ചെയ്യരുത്‌ എന്നിത്യതി കാര്യങ്ങളുംകൂടി നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നു
പുരുഷന്മാരുടെ മുമ്പില്‍ മുഖവും മുന്‍കൈയ്യും ഒഴിച്ചു മുഴ്വന്ഭാഗവും മറക്കണം എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട്, വീട്ട് ജോലി ചെയ്യുമ്പോള്‍ സ്ത്രീ കൈയ്യുടെ അറ്റം കുറച്ച് പൊക്കുകയും കാലിന്‍റെ ഭാഗം നനയാതിരിക്കാന്‍ അല്പം പൊക്കുകയും ചെയ്യവുന്നതാകുന്നു ഈ രൂപത്തില്‍ വിവാഹം ഹരമായ ബന്തുക്കളുടെ ഇടയില്‍ അവള്‍ക്കു പ്രവേഷിക്കവുന്നതാകുന്നു
ഈ വിഷയത്തില്‍ ഉള്ള ഒരു ചര്‍ച്ച യാകുന്നു ഞാന്‍ പ്രദീക്ഷിക്കുന്നത്

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌


വഹയ്യ്‌, പ്രവാചകന്മാരുടെ വഹയ്യ്‌

അള്ളാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അള്ളാഹു മലക്കുകള്‍ വഴിയോ അശരീരി വഴിയോ സൊപ്നം വഴിയോ തോന്നിക്കല്‍ വഴിയോ നല്‍കുന്ന സന്ദേശങ്ങള്‍ക്കാകുന്നു വഹയ്യ്‌ എന്ന് പറയുന്നത് (വഹയ്യ്‌ = ദിവ്യബോധനം)

പ്രവാചകന്മാര്‍ക്കും പ്രവാചകന്മാര്‍ അല്ലാത്തവര്‍ക്കും വഹയ്യ്‌ ലെബിച്ചതായി ഖുര്‍ആന്‍ പ്രതിപതിക്കുന്നു. ഫലകങ്ങളായും ദിവ്യബോധനം നല്കപ്പെട്ടിട്ടുണ്ട് ഗ്രന്ഥമാക്കാനുള്ള നിര്‍ദേശത്തോട് കൂടെയും ഗ്രന്തമാക്കെണ്ടതില്ലതെയും വഹ്യ്യ്‌ പ്രവച്ചകന്മാരര്‍ക്ക്‌ ലെബിക്കും അവയില്‍ വെളിവാക്കെണ്ടതും വെളിവാക്കെണ്ടാത്തതും ഉണ്ടാവും എല്ലാ വഹ്യ്യും ഗ്രന്ഥത്തിലേക്ക് ഉള്ളത് അല്ല എന്നാല്‍ ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം വഹ്യ്യ്‌ വഴി ലെബിച്ചതും ആകുന്നു ---തീര്ച്ചയായ്യും ഇവ വിശദീകരിക്ക പ്പെടെണ്ടതുണ്ട് ചര്‍ച്ച ചെയ്യപെടെണ്ടതും

നൈസര്ഗിക വാസനയെ അള്ളാഹു ബോധനം നല്‍കുക എന്ന് പരിചയപ്പെടുത്തുന്നു ഏതൊരു ജീവിക്കും അതിന്‍റെ പ്രകിര്തിപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഒരു വിളിയാളം അവനില്‍ തന്നെ അള്ളാഹു സമെളിപ്പിചിരിക്കുന്നു {നിന്‍റെ നാഥന്‍ തെനീച്ചക്ക് ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു മലകളിലും മരങ്ങളിലും മനുഷ്യന്‍കേട്ടിയുയര്ത്തുന്നവയിലും നീ പര്പിടങ്ങള്‍ ഉണ്ടാക്കി കൊള്ളുക (16:68)} ഒരു പശുക്കിടാവ്‌ പ്രസവിച്ചുടനെ തള്ളപ്പശുവിന്‍റെ പാല്‍കുടിക്കുന്നത് പക്ഷികള്‍കൂടുകൂട്ടുന്നത് പിഞ്ചുകുഞ്ഞ്‌ മുതല്‍ മുതിര്‍ന്നവര്‍ വരെ തോന്നല്‍ മുഗാന്തരം മനസ്സിലാകുന്നത് എല്ലാം അല്ലഹുവില്‍നിന്നുള്ള ഉള്‍വിളിതന്നെ മൂസാനബിയുടെ മാതാവിനും അള്ളാഹു വഹ്യ്യ്‌നല്‍കി അവര്‍ പരവാച്ചകരായിരുന്നില്ല അതായത്‌ നിന്‍റെ മാതാവിന് ബോധനം നല്കപ്പെടെണ്ട കാര്യം നാം ബോധനം നല്‍കിയ സന്നര്ഭത്ത്തില്‍ 20:38, 28:7  
ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകനു ലെബിച്ചിരുന്നു എന്ന് നമുക്ക് മനസിലാക്കാം (നബിയെ) പറയുക ജിന്നുകളില്‍ നിന്നുള്ള ഒരുസംഘം ഖുര്‍ആന്‍ ശ്രദ്ധിച്കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യാബോധനം നല്‍കപ്പെട്ടിരിക്കുന്നു (72:1)  66:3  നബി അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാളോട് ഒരു വര്‍ത്തമാനം രഹസ്യമായി പറഞ്ഞ സന്ദര്‍ഭം എന്നിട്ട് ആ ഭാര്യ അത് (മറൊരാളെ) അരീക്കുകയും നബിക്ക് അള്ളാഹു അത് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തപ്പോള്‍ .............ഈ രണ്ട് ആയത്തിലൂടെയും ഖുര്‍ആന്‍ അല്ലാത്ത വഹ്യ്യ്‌ പ്രവാചകന് കിട്ടു
പറയുന്നു. ഗ്രന്ഥത്തില്‍ പെടാത്ത വഹ്യ്യ്‌ പറയുകയും പറയാതിരിക്കുകയും ചെയ്യാം {അതിന്‍റെ ചിലഭാഗം അദ്ദേഹം ഭാര്യക്ക്‌ അറീച്ചു കൊടുക്ക്കുകയും ചിലഭാഗം വിട്ടുകളയുകയും ചെയ്തു (66:03)

 ഖുര്‍ആന്‍ പൂര്‍ണമായും വഹ്യ്യിലൂടെ പ്രവാചകനില്‍ അവതീര്ന്നമയതാകുന്നു – അപ്രകാരം നിനക്ക് നാം അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു 42:07  .ഗ്രന്ഥത്തില്‍ ഉള്ളത് എല്ലാം  വഹ്യ്യ്‌ ആയികിട്ടിയതും അറബി ഭാഷയില്‍ ഉള്ളതുമായ ഈ ഗ്രന്ഥം കൊണ്ടാകുന്നു അള്ളാഹു വെല്ലുവിളിക്കുന്നത് ഇതുപോലുള്ള ഒന്ന് കൊണ്ടുവരുവാന്‍ .

റസൂല്‍ ആ വഹയ്യ്‌ പിന്തുടരണം(33:2) കിതാബ്‌ അല്ലാത്ത ഒരു ഒരു വഹ്യ്യിന്റെ സമുച്ചയം ഖുര്‍ആന്‍ പ്രതിപാതിക്കുന്നുണ്ട് അതുംകൂടി ചര്‍ച്ചചെയ്തു ഈ ലെഘു അന്യഷണം ഉപസംഹരിക്കും “അല്‍ഹിക്മത്ത്” തതോജ്ഞാനം കുറെ ആയത്തുകളില്‍ പ്രതിപാതിക്കുന്നു ഉദാ: 2:129, 2:151  കൂടുതല്‍ ചര്‍ച്ച ആവശ്യമായതിനാല്‍ മറ്റൊരു നോട്ട് ഇതിനായി ഉപയോഗിക്കാം എന്ന് കരുതുന്നു അള്ളാഹു ആകുന്നു ഏറ്റവും നന്നായി അറിയുന്നവന്‍     

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മക്കള്ക്ക് ‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം


മക്കള്‍ക്ക്‌ മാതാപിതാക്കളോടുള്ള ഉത്തരവാദിത്തം

പ്രയപൂര്ത്തിയും ബുദ്ധിയും ഉള്ള മക്കളെ സംബന്തിചിടത്തോളമാകുന്നു ഉത്തരവാദിത്തം ഉണ്ടാവുക എല്ലാവരെ സംബന്തിചിടത്തോളവും ഒരേ പോലെ ബാധ്യതയാകുന്നു അവരെ ബഹുമാനിക്കുക, സ്നേഹിക്കുക, അനുസരിക്കുക, സുശ്രൂഷിക്കുക അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക അവരിഷ്ടപെടുന്ന കാര്യങ്ങള്‍ മാത്രം നമ്മള്‍ പ്രവര്‍ത്തിക്കുക, പറയുക എല്ലാം അല്ലാഹുവിന്‍റെ വിധിവിലക്കുകല്‍ക്കനുസിര്തമായി മത്രം
അള്ളാഹുവേ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത് മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കുംനന്മ ചെയ്യന്നം....................(2:83) മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കുക (4:36)   (6:151)  തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത് എന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം എന്നും നിന്‍റെ റബ്ബ് വിധിസിരിക്കുന്നു അവരില്‍ ഒരാളോ രണ്ടുപേരും തന്നെയോ നിന്‍റെ അടുക്കല്‍വെച്ച് വാര്‍ദക്യംപ്രപ്പിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌ അവരോട് നീ മാന്യമായ വാക്ക് പറയുക (17:23) തന്‍റെ മാതാപിതാക്കളോട്‌നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിചിരിക്കുന്നു നിനക്ക്യാതൊരു അറിവും ഇല്ലാത്ത ഒന്നിനെ അവര്‍ എന്നോട് പന്കുചെര്‍ക്കാന്‍ അവര്‍ നിന്നോട് നിര്‍ബന്തപൂര്‍വം ആവശ്യപെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്...............(29:08) തന്‍റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യനോട് അനുഷസിചിരിക്കുന്നു അവന്‍റെ മാതാവ് പ്രയാസപ്പെട്ട്കൊണ്ട് അവനെ ഗര്ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു അവന്റെ ഗര്‍ഭ കാലവും മുലകുടി നിര്തലുംകൂടി മുപ്പത്‌ മാസക്കാലം ആകുന്നു അങ്ങനെ അവന്‍ തന്‍റെ പൂര്‍ണ ശക്തി പ്രാപിക്കുകയും നാല്പത് വയസ്സില്‍ എത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും എന്‍റെ രെക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിനു നന്ദി കാണിക്കുവാനും നീ തൃപ്തി പെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനനം നല്കേണമേ എന്‍റെ സന്തതികളില്‍ നീ എനക്ക് നന്മ യുണ്ടാക്കിതരികയും ചെയ്യേണമേ തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖെതിച്ചു മടങ്ങിയിരിക്കുന്നു തീര്‍ച്ചയായുംഞാന്‍ കീഴ്പെടുന്നവരുടെ കൂട്ടത്തില്‍ ആകുന്നു അത്തരക്കാരില്‍ നിന്നാകുന്നു അവന്‍ പ്രവര്‍ത്തിച്ചതില്‍ ഏറ്റവും ഉത്തമമായത് നാം സ്വീകരിക്കുന്നത് അവരുടെ ദുഷ്പ്രവര്ത്തികളെ സംബന്ധിച്ചിടത്തോളം നാം വിട്ടുവീഴ്ച്ച കാണിക്കുകയും ചെയ്യും അവര്‍ സ്വര്‍ഗവകശികളുടെ കൂട്ടത്തില്‍ ആയിരിക്കും അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന
സത്യവക്തനമത്രെ അത്  ഒരാള്‍ തന്‍റെ മാതാപിതാക്കളോട് അവര്‍ പറഞ്ഞു ഛെ നിങ്ങള്ക്ക് കഷ്ടം ഞാന്‍ (മരണാനന്തരം) പുറത്ത് കൊണ്ടുവരപ്പെടും എന്ന് നിങ്ങള്‍ രണ്ടു പേരും എന്നോട് വാക്ദാനം ചെയ്യപ്പെടുകയാണോ ? എനിക്ക് മുബ് തലമുറകള്‍ കഴിഞ്ഞുപോയിട്ടുണ്ട് അവര്‍ (മാതാപിതാക്കള്‍) അല്ലാഹുവിനോട് സഹായം തേടി കൊണ്ട് പറയുന്നു നിനക്ക് നാശം! നീ വിശ്വാസികൂ തീര്‍ച്ചയായും അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം ആകുന്നു അപ്പോള്‍ അവന്‍ പറയുന്നു ഇതൊക്കെ പൂരവികന്മാരുടെ കേട്ട് കഥകള്‍ മാത്രമാകുന്നു (46: 15-17)  

മുകളില്‍ കൊടുത്ത ആയത്തുകള്‍ തന്നെ ഈ വ്ഷയത്തിന്റെ ഗൌരവം വെക്തമാക്കുന്നുണ്ട് അത് വിശദീകരിച്ചു ഗൌരവം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല
മാതാപിതാക്കളുടെ ചിലവുകള്‍ നല്‍കണം നബിയെ) അവര്‍ നിന്നോട് ചോദിക്കുന്നു അവരെന്താന്നു ചിലവഴിക്കേണ്ടത് എന്ന് നിങ്ങള്‍ നല്ലത് എന്ത് ചിലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്തുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണ് ചെയ്യേണ്ടത് (2:215)  അവര്‍ അല്ലാഹുവില്‍ പന്കുചെര്‍ത്താല്‍ അവരെ പിന്തുനക്കരുത് (28:33,31:15)  ഞാന്‍ മരിച്ചാല്‍ എന്‍റെ ഉത്തരവാദിത്തം തീര്‍ന്നു എങ്ങനെ എങ്കിലും ആയിക്കോട്ടെ എന്ന് വെക്കുവാന്‍ പറ്റില്ല പിന്നെയോ അവര്‍ക്ക് വേണ്ടി വസിയ്യത്ത് ചെയ്യണം നിങ്ങളില്‍ ആര്ക്കെങ്കിലും മരണം ആസന്നമാവുമ്പോള്‍ അയാള്‍ ധനം വിട്ട്പോവുന്നുവെങ്കില്‍ മാതാപിതാക്കള്‍ക്കും അടുത്തബന്തുക്കള്‍ക്കും വേണ്ടി ന്യായപ്രകാരം വസിയത്ത്ചെയ്യുവാന്‍ നിങ്ങള്‍ നിര്‍ബന്തമായി കല്പിക്ക പെട്ടിരിക്കുന്നു സൂഷ്മത പുലര്‍ത്തുന്നവര്‍ക്ക് ഒരു കടമയത്രെ അത് (2:180)  മറിച്ചൊരു വസിയ്യത്ത് നല്‍കുന്നവരെ കാണാറുണ്ട് എന്‍റെ സോത്തില്‍ നിന്നും മാതാപിതാക്കള്‍ എടുക്കരുത് അത് എന്‍റെ കുട്ടികള്‍ക്ക് കൊടുക്കണം എന്ന് നിങ്ങള്‍ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല ഈ മാതാപിതാക്കളുടെ അവസ്ഥ എന്താകുന്നു നിങ്ങള്‍ക്ക് ശേഷം ഒരുപക്ഷെ നിങ്ങള്‍ പറഞ്ഞേക്കാം അവര്‍ കഴിവുള്ളവരആകുന്നു എന്‍റെ കുട്ടികള്‍ അബലകളും ആ മാതാപിതാക്കളുടെ സ്വത്തില്‍ നിന്നും അവകാശം ഞാന്‍ മരണപ്പെട്ടതിനാല്‍ എനിക്കും കിട്ടുന്നില്ല എന്‍റെ കുട്ടികള്‍ക്കും! അപ്പോള്‍ സഹോദര ഇതേ ആയത്ത് തന്നെ അടുത്ത ബന്തുക്കള്‍ക്ക് വസിയത്ത് ചെയ്യാന്‍ പറഞ്ഞില്ലേ അതില്‍ താങ്കളുടെ കുട്ടികള്‍ പെടില്ലേ താങ്കള്‍ താങ്കളുടെ മാതാപിതാക്കളെ പരിഗണിച്ചാല്‍ തീര്‍ച്ചയായും അവര്‍ താങ്കളുടെ മക്കളെയും പരിഗണിക്കും മാത്രവുമല്ല ഈ വല്ലിപ്പാന്റെയും പിതൃസഹോടരന്മാരുടെയും ചുമതലയില്‍ ആകുന്നു ഈ
കുട്ടികളുടെ സംരക്ഷണം  അല്ലെങ്കില്‍ എല്ലാ സമ്പത്തിന്റെയും ഉടമസ്ഥന്‍ അള്ളാഹു ആകുന്നു അവന്റെ കല്പന താങ്കള്‍ അനുസരിച്ചാല്‍ അള്ളാഹു താങ്കളുടെ മക്കളെ കൈവെടിയില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു

പ്രവാചകന്‍ പറഞ്ഞു നിയും നിന്‍റെ സമ്പത്തും നിന്‍റെ പിതാവിനുള്ളതാകുന്നു എന്ന് പിന്നെ നാം എന്തിനു പിശുക്കണം പ്രയസപ്പെടനം നമ്മുടേതല്ല അവരുടേത് തന്നെ  അവരുടെ ഉമിനീരും കാഷ്ടവും മൂത്രവും കരച്ചിലും ചുമയും പെരുമാറ്റവും ഭുദ്ധിനഷ്ടപെട്ടതും താങ്കളെ അസോരസ്സ്യ പെടുത്തുന്നുണ്ടോ എന്നാല്‍ താങ്കള്‍ ചെരുതയിരുന്നപ്പോള്‍ അവര്‍ അതില്‍ കൂടുതല്‍ സഹിച്ചിരിക്കുന്നു  താങ്കള്‍ അവരുടെ ചികിത്സക്കും ചിലവിനും പ്രയാസ്സ്പെടുന്നുണ്ടോ എന്നാല്‍ അവര്‍ അതിനേക്കാള്‍ കൂടുതല്‍ പ്രയസ്സ്പെട്ടു എന്നുമാത്രമല്ല താങ്കളെ കാണാന്‍ അവര്‍ എത്ര സന്തോഷത്തോടെയാണ് വന്നിരുന്നത് അതെ സന്തോഷത്തോടെ താങ്കളും പോവൂ അവര്‍ക്കിഷ്ടപെട്ട വിഭവങ്ങളുമായി.  അവര്സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിക്കുക എന്നാലെ അവരുടെ സ്നേഹം നമുക്ക് കിട്ടു അവര്‍ക്ക് വേണ്ടി പ്രര്ത്തിക്കണം ഞങ്ങളുടെ രക്ഷിതാവേ വിജാരണ നിലവില്‍ വരുന്നദിവസംഎനിക്കും എന്‍റെ മാതാപിതാക്കല്കും സത്യവിശോസികള്‍ക്കും നീ പൊറുത്ത്തരേണമേ (14:41) എന്‍റെ രക്ഷിതാവേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവാരോട് നീ കരുണ കാണിക്കെണമേ (17:24)  എന്റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തില്‍ നന്ദി കാണിക്കുവാനും നീ ത്രിപ്തിപെടുന്ന സല്കര്മം ചെയ്യുവാനും എനിക്ക് നീ പ്രചോതനം നല്‍കേണമേ നിന്‍റെ കരുന്ന്യത്താല്‍ നിന്‍റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്പെടുത്തുകയും ചെയ്യേണമേ (27:19) എന്‍റെ രക്ഷിതാവേ എനിക്കും എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദികാണിക്കുവാനും നീ തൃപ്തിപെടുന്ന സല്കര്മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോതനം നല്‍കേണമേ എന്‍റെ സന്തതികളില്‍ നീ എനിക്ക് നന്മ യുണ്ടാക്കിതരെണമേ(46:15)  ഈ പ്രാര്‍ത്ഥനകള്‍ നമ്മെ പഠിപ്പിക്കുന്നത് മാതാപിതാക്കളോട് നന്മ ചെയ്യാന്‍ കഴിയണം എങ്കിലും മക്കളില്‍ നിന്നും നന്മ കിട്ടണം എങ്കിലും ഒരേ ഒരു പോംവഴി യന്നുള്ളത് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക തീര്‍ച്ചയായും നാം അശക്തര്‍ തന്നെ

അള്ളാഹു നമ്മെ വിജയിപ്പ്ക്കുമാരവട്ടെ  അള്ളാഹു ആകുന്നു എല്ലാം നന്നായി അറിയുന്നവന്‍

2012, ജനുവരി 28, ശനിയാഴ്‌ച

എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം


എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമകള്‍ ചൊല്ലണം

بسم الله الرحمن الحيم  എന്ത് കൊണ്ട് മുസ്ലിം ആവാന്‍ ശഹാദത്ത് കലിമ ചൊല്ലണം എന്നവാതം ഇതിനു മുന്പ് ഉണ്ടായിട്ടുണ്ടോ എന്നെനിക്കറിയില്ല മാത്രവുമല്ല ചോദിക്കുന്നവര്‍ക്ക് ഖുര്‍ആന്‍ മാത്രമേ തെളിവായി സ്വീകാര്യവും ആവൂ
ആദ്യമായി പറയട്ടെ ശഹാദ്ദത്ത് കലിമകള്‍ ചൊല്ലിയാല്‍ മാത്രം പോര ആളുകള്‍ കേള്‍ക്കെ ഉറക്കെ പ്രക്യാപ്പിക്കണം ശഹാദത്ത് കലിമകളുടെ അര്‍ഥം, താല്പര്യം അത് ഉച്ചരിക്കുന്നതോടെ അവന്റെ ജീവിതത്തില്‍ അടിമുടി വരേണ്ട മാറ്റങ്ങള്‍ എന്നിവയെ കുറിച്ച് ദ്രഡവിശ്വാസം ഉണ്ടായിരിക്കണം  എന്തിനു നാം സാക്ഷ്യംവഹിക്കണം റസൂല്‍ സാക്ഷ്യം വഹിചിരുന്നുവോ എന്നാണ് മറ്റൊര് സംശയം.  എന്നാല്‍ ആദ്യമായി അള്ളാഹു തന്നെ അള്ളാഹു അല്ലാതെ ഒരു ഇലാഹ് ഇല്ലാ എന്ന് സാക്ഷ്യം വഹിക്കുകയും എന്നിട്ട് അള്ളാഹു തന്നെ മലക്കുകളും അള്ളാഹു അറിവ് നല്‍കിയവരും സാക്ഷ്യം വഹിച്ചു എന്ന് ഖുര്‍ആന്‍നിലൂടെ പ്രക്യപ്പിക്കുന്നതോടെ അള്ളാഹു വിന്റെയും നബിമാരുടെയും പ്രക്യപനം ഒരൊറ്റ ആയത്തില്‍ വെക്ത്മായി {അവനല്ലാതെ ദൈവമില്ലെന്ന് അള്ളാഹു സ്വയം സാക്ഷ്യം വഹിച്ചിരിക്കുന്നു അജയ്യനും അഭിജ്ഞ്നുമായ അവനല്ലാതെ ഒരു ൈദവവുമില്ലെന്ന് മലക്കുകളും ജ്ഞാനികളൊക്കെയും നീതിപൂര്‍വം സാക്ഷ്യംവഹിച്ചിരിക്കുന്നു 3:18}   എന്നുവെച്ചാല്‍ ആശ്ഹദുആന്‍ലായിലാഹ ഇല്ലള്ളഹ് എന്ന് ജ്ഞാനികള്‍ സാക്ഷ്യ പെടുത്തിയത്‌പോലെ നാമും സക്ഷ്യപെടുത്തണം   മുഹമ്മദ്‌ നബി സ അ റസൂല്‍ ആണെന്ന് മുസ്ലിംങ്ങള്‍ സക്ഷ്യപ്പെടുത്തെണ്ടതുണ്ടോ???? പ്രവാചകന്റെ കാലത്ത് പ്രവാചകന്റെ അടുത്ത് വന്ന് വിശ്വാസിക്കുന്നവര്‍ പ്രവാചകന്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന് പ്രക്യപിച്ചിരുന്നു ഖുര്‍ആന്‍നില്‍ നിന്ന് തന്നെ തെളിവ് വേണം എന്ന് പറയുമ്പോള്‍ പ്രവാചകര്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്ന പ്രക്യാപനം നടത്തുന്ന രീതി സാധാരണ ഉള്ളതിനാല്‍ മുനഫിക്കുകളും അങ്ങനെ പറഞ്ഞു റസൂലിന്റെ അടുക്കല്‍ വന്നു അത് ഖുര്‍ആന്‍ പറയുന്നത് നോക്കുക {കപടവിശ്വാസികള്‍ നിന്റെ അടുത്ത് അന്നാല്‍ അവര്‍ പറയും തീര്‍ച്ചയും താങ്കള്‍ അല്ലാഹുവിന്റെ ദൂതന്‍ ആണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു അല്ലാഹുവിനറിയാം തീര്‍ച്ചയായും നീ അവന്റെ ദൂതനാണെന്ന് തീര്‍ച്ചയായും മുനഫിഖ്‌ുകള്‍ (കപടന്മാര്‍)കള്ളം പറയുന്നവരാണ് എന്ന് അള്ളാഹു സാക്ഷ്യംവഹിക്കുന്നു 63:1 }   ഈ ആയത്തിലൂടെ സാധാരണയില്‍ തന്നെ ജനങ്ങള്‍ ആശ്ഹദുഅന്ന മുഹമ്മദ്‌ റസൂലുല്ലാഹി എന്ന് പറഞ്ഞു ഇസ്ലാം സ്വീകരിച്ചിരുന്നു എന്നുമാത്രമല്ല അതിനേക്കാള്‍ ഒക്കെവലുത് അള്ളാഹു തന്നെ സാക്ഷ്യം വഹിക്കുന്നു എന്നതാകുന്നു അല്ലാഹുവും
മലക്കുകളും നബിമാരും സഹാബികളും സാക്ഷ്യംവഹിചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാക്ഷ്യം വഹിച്ചു കൂടാ

അതിനിടക്ക് ചിലര്‍ പറയുന്നത് കണ്ടു (കേട്ടു) അദേഹം ജീവിച്ചു ഇത്ര കാലമായിട്ടും അദ്ദേഹത്തിനെ കൊണ്ട് ശഹാദത്ത് കലിമ ചൊല്ലിചില്ലാ എന്ന്. മനുഷ്യകുഞ്ഞുങ്ങളെ അള്ളാഹു പുറത്തുകൊണ്ടുവരുന്നത് ശുദ്ധ പ്രക്ര്തിയില്‍ ആകുന്നു അവന്‍ ഇസ്ലാമിക ശിക്ഷണത്തില്‍ ജീവിക്കുമ്പോള്‍ മറ്റൊരു ശഹാദത്ത് ചോല്ലെണ്ടാതായി വരുന്നില്ല ഇനി അവന്‍ പരിഷ്കരിച്ച് ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍നിന്നും വെതിച്ചലിചിട്ടുണ്ടെങ്കില്‍ (ഒരു പുതിയ ചിന്താ പ്രസ്ഥാനമയി പ്രക്യപിച്ചു പണിയെടുത്തിടുണ്ടേങ്കില്‍) അവന്‍ ദീനിലേക്ക് മടങ്ങി വരുവാന്‍ കലിമ ചൊല്ലുക തന്നെ വേണം

അള്ളാഹു ആകുന്നു എല്ലാം അറിയുന്നവന്‍



അബ്ദുല്ലഹിബിനു മസ്ഊതില്‍ നിന്ന് ഞങ്ങള്‍ നബിയോടൊപ്പം നമസ്കരത്തിലയിരികെ അല്ലാഹുവിനു തന്റെ അടിമകളില്‍ നിന്ന് സമാധാനം ഉണ്ടാവട്ടെ ഇന്നയിന്ന ആളുകള്‍ക്ക് സമാധാനം ഉണ്ടാവട്ടെ എന്ന് പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു നീങ്ങള്‍ അല്ലാഹുവിനു സമാധാനം ഉണ്ടാവട്ടെ എന്ന് പറയരുത്‌ തീര്‍ച്ചയായും അള്ളാഹു തന്നെ യാണ്  സമാധാനം (നല്‍കുന്നവന്‍ )മറിച്ച് നിങ്ങള്‍ ഇപ്രകാരം പറയുക  എല്ലാ അഭിവാദ്യങ്ങളും നമസ്കാരങ്ങളും നല്ല കാര്യങ്ങളും അല്ലഹുവില്‍നിന്നുള്ള സമാധാനവും അനുഗ്രഹാശിസ്സുകളും കാരുന്ന്യവും താങ്കളില്‍ വര്ഷിക്കട്ടെ നമ്മിലും സജ്ജനങ്ങളായ അല്ലാഹുവിന്‍റെ ദാസ്സന്മാരിലും ശാന്തി യുണ്ടാവട്ടെ (നിങ്ങള്‍ അപ്രകാരം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ആ പ്രാര്‍ത്ഥന ആകാശത്തിലുള്ളതും ആകാശ ഭൂമിക്കിടയില്‍ ഉള്ള എല്ലാ അടിമകള്‍ക്കുമായിരികും --- അള്ളാഹു അല്ലാതെ വേറെ ഒരു ഇലഹ് ഇല്ലാ എന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനും അടിമയുമാനെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്നും കൂടി പറയേണ്ടതാന്നു ശേഷം തനിക്ക് കൂടതല്‍ ഇഷ്ട പെട്ട പ്രാര്‍ത്ഥന അവര്‍ തിരഞ്ഞെടുത്തു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ എന്നും റസൂല്‍ അരുളുക യുണ്ടായി (ബുഖ്‌ാരി)
അബുല്ലഹി ഇബ്നു ഉമ്മര്‍ (ര) പറഞ്ഞു റസൂല്‍ (സ) പറയുന്നത് കേട്ടു ഇസ്ലാം അഞ്ചു കാര്യത്ത്തിന്മേല്‍ ആകുന്നു പടുത്തുയര്‍ത്തിയത് അള്ളാഹു അല്ലാതെ ഒരു ഇലാഹു ഇല്ലെന്നും മുഹമ്മദ്(സ അ) അല്ലാഹുവിന്റെ റസൂല്‍ ആണെന്നും സാക്ഷ്യം വഹിക്കുക നെമസ്കാരം നിലനിര്‍ത്തുക സാകത്തു നല്‍കുകയും ഹജ്ജും റമദാന്‍ മാസത്തില്‍ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുക  (ബുഖ്‌ാരി)

ഖുര്ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം


ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരണം ഒരു പഠനം

ഖുര്‍ആന്‍റെ ആയത്തുകള്‍ക്ക് വിശദീകരന്നത്ത്തിനു ഹദിസിനെ പരിഗണിക്കേണ്ടതില്ല പ്രവാചക ചര്യയോ അവതരണ പശ്ചാത്തലമോ  പരിഗണിക്കേണ്ടതില്ല അള്ളാഹു മനുഷ്യനു ബുദ്ധി നല്‍കിയിരിക്കുന്നു ആ ബുധിയുപയോഗിച്ചു മനസ്സിലക്കുവാനാകുന്നു അള്ളാഹു പറയുന്നത് അതുകൊണ്ട് ആരീതിയില്‍ മനസ്സിലാക്കി വിശ്വാസിച്ച് പ്രവര്‍ത്തിച്ചാല്‍ മതി  എന്ന് വാതിക്കുന്നവര്‍ .   അതല്ല തഫ്സീരുകളില്‍ മുഫസ്സിറുകള്‍ പറഞ്ഞതനുസരിച്ച് മനസ്സിലാക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നാ മറ്റൊരു ചിന്താഗതിക്കാര്‍. പ്രവാചകചര്യയും (ഹദീസ്‌) അവതരണപാശ്ചാത്തലവും മുഫസ്സിറുകളുടെ അഭിപ്രായങ്ങളും പരിഗണിച്ചും അള്ളാഹു നല്‍കിയ ബുദ്ധി കൊണ്ട് ചിന്തിച്ചും ഖുര്‍ആന്‍ കൊണ്ട് ഖുര്‍ആന്‍നിനെ വിശദീകരിച്ചും കാര്യങ്ങളും വിധികളും മനസ്സില്ലക്കുകയും വിശ്വാസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം എന്ന് പറയുന്നവര്‍.  എനിക്ക് ഈ അവസാനം പറഞ്ഞ രീതിയോടാകുന്നു സ്വീകാര്യത തോന്നുന്നത്.
എന്ത് കൊണ്ട് : ഒന്നാമതായി ഖുര്‍ആനില്‍ അള്ളാഹു തന്നെ പറയുന്നു അള്ളാഹു ഖുര്‍ആന്‍റെ വിശദീകരണം നല്‍കാനും ബാധ്യസ്ഥാന്‍ ആണെന്ന് അങ്ങനെ അത് നാം ഓതിതന്നാല്‍ ആഒത്ത് നീ പിന്തുടരുക പിന്നീട് അത് വിവരിച്ചു തരലും നമ്മുടെ ബാധ്യതയാകുന്നു (75:18-19)  അള്ളാഹു അവന്‍റ് അടിമകള്‍ക്കായി ഇറക്കിയ ഖുര്‍ആന്‍ എന്നിട്ട് കാണുന്നവര്‍ കാണുന്നവര്‍ അവരവരുടെ ഇഷ്ടത്തിനു വിശദീകരിക്കാന്‍ നിന്നാല്‍ അതിനു എന്ത് വിലയാണുള്ളത് അങ്ങിനെ കിട്ടുന്ന വിധിക്ക് എന്ത് അടിസ്ഥാനത്തില്‍ആകുന്നു നാം അല്ലാഹുവിന്‍റെ നിയമം എന്ന് പറയുക  അപ്പോള്‍ മറ്റൊരു ചോദ്യം അള്ളാഹു എങ്ങനെ മനുഷ്യനോട് ഖുറാന്റെ വിശദീകരണം നല്‍കും അള്ളാഹു തന്നെ മറുപടി പറയട്ടെ {അക്ഷരജ്ഞാനമില്ലാത്തവര്ക്കിടയില്‍ തന്‍റെ ദൃശടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്തവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്ന് തന്നെ യുള്ള ഒരു ദൂതനെ നിയോഗിച്ചവന്‍ ആകുന്നുഅവന്‍ - തീര്ച്ചയായും അവര്‍ മുബ് വൃക്തമായ വഴികേടില്‍ ആയിരുന്നു (62:2) } എന്നാല്‍ ഇപ്പോള്‍ റസൂല്‍ ജീവിചിരിപ്പില്ലലോ അപ്പോള്‍ ഞങ്ങള്‍ക്കത് ബാതകമല്ല എന്ന പറച്ചിലും ഞാന്‍ കേള്‍ക്കാന്‍ഇടയായി അള്ളാഹു പറയുന്നു {അവരില്പെട്ട ഇനിയും അവരോടൊപ്പം വന്നു ചെര്‍ന്നിട്ടില്ലാത്ത മറ്റുള്ളവരിലേക്കും (അദ്ധേഹത്തെ നിയോഗിച്ചിരിക്കുന്നു) അവനാകുന്നു പ്രതാപ്പിയും
യുക്തിമാനും (62:3)}  നമ്മെ പോലുള്ളവര്‍ക്ക് സൂല്‍ എങ്ങനെ വായിച്ചു കേള്‍പിക്കും എങ്ങനെ നമ്മെ സംസകരിക്കും എങ്ങനെ നമുക്ക് തത്വജ്ഞാനവും ഖുര്‍ആന്‍റെ വിശദീകരണവും നല്‍കും ആകാര്യം പ്രവച്ചകനാണ് നമുക്ക് മനസ്സിലാക്കി തരേണ്ടത്‌ പ്രവാചകന്‍ പറയട്ടെ പണ്ഡിതന്മാര്‍ അബിയാക്കളുടെ അനന്തരാവകാശികള്‍ ആകുന്നു . അടുത്ത ചോദ്യം ആരാന്നു പണ്ഡിതന്മാര്‍, മുഫസ്സിറുകള്‍, അവര്‍ എഴുതി ഉണ്ടാക്കുക അല്ലേ വാറോലകള്‍?  ഞാന്‍ പറയുന്നത് പണ്ഡിതന്മാര്‍ എന്ന് പറയുന്നത് ഇസ്ലാമിക കാഴ്ചപാടില്‍ ഖുര്‍ആനും പ്രവാചകനില്‍ നിന്നെന്നു ഉറപ്പുള്ള പ്രവാചക ചര്യയും അനുസരിച്ചു നമ്മെ സംസ്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാകുന്നു ഈ സുക്ഷ്മത പാലിക്കാത്തവരെ ഇസ്ലാം മത പണ്ഡിതന്മാറായി എണാറില്ല. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിയാത്ത എന്നാല്‍ സമൂഹത്തില്‍ ഒരു വിധിയുടെ ആവശ്യം വരികയും ചെയ്താല്‍ ഒരേ കാലത്തുള്ളവരില്‍ ഒരു കൂട്ടം പണ്ഡിതന്മാരുടെ അഭിപ്രായം സോരൂപിച്ച ഒരു വിധി ഉണ്ടായാല്‍ അതിനെ ഇജ്മാഅ് എന്ന് പറയുന്നു എന്തായാലും പണ്ടിതന്മാരുടെത് മുഴുവനും അഭിപ്രായങ്ങള്‍മാത്രമാകുന്നു എന്നുവെച്ചാല്‍ അള്ളാഹു ഖുര്‍ആന്‍ ഖുര്‍ആന്‍കൊണ്ട് വിശദീകരിച്ചതും പ്രവാചകന്‍റെ ചര്യയും ആകുന്നു ഏതാര്‍ത്ത വിശദീകരണങ്ങള്‍ അത് മുഴുവനും അള്ളാഹു ആകുന്നു വിശദീകരിക്കുന്നത് അള്ളാഹു ഇച്ച്ചിക്കാത്തത് ഒന്നും പ്രവാചകന്‍ അല്ലാഹുവിന്‍റെ പേരില്‍ സംസാരിക്കില്ല {അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല അത് അദേഹത്തിന് ദിവ്യസന്നെഷമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാവുന്നു (53:3-4)
ബുധിഉപയോഗിച്ചു നിങ്ങള്‍ ഖുര്‍ആന്‍ വിശദീകരിച്ചു കൊള്ളുക എന്ന് എവിടെഎങ്കിലും ഖുര്‍ആനില്‍ അള്ളാഹു പറഞ്ഞിട്ടുണ്ടോ ? പറഞ്ഞിട്ടുണ്ട് പക്ഷെ ബുദ്ധികൊണ്ട് മാത്രമല്ല ഖുര്‍ആന്‍നും നബിച്ചര്യക്കും എതിരാവാതെ നമ്മുടെ ബുദ്ധികൊണ്ട് ആലോചിച്ചു തീരുമാനം എടുക്കുക.  ഓരോ ആയത്തിനും പ്രവാചകന്‍ വിശദീകരണം നല്‍കിയിരിക്കുക അല്ല ചോദിക്ക പെട്ടതിനും അന്ന് പ്രവ്ചകന് വേണം എന്ന് തോന്നിയതിനും മാത്രമേ നല്‍കിയിട്ടുള്ളൂ.   ബുദ്ധി ഉപയോഗിച്ച് നമ്മോട് പഠിക്കാന്‍ പറഞ്ഞതിന്റെ കുറെ ആയത്തുകള്‍ നമുക്ക് പരിശോധിച്ച്നോക്കാം, “ലഅല്ലക്കും തത്ത്തഖൂന്‍ “ എന്ന് കുറെ സ്ഥലത്ത് പറഞ്ഞല്ലോ ? നമുക്ക് അതൊന്ന് പരിശോതിച്ചു നോക്കാം നോട്ട് ചെരുതാകുവാന്‍ ആയത്ത് നമ്പര്‍ മാത്രമേ കൊടുക്കൂ . പ്രബോധനപരമായി (2:74, 2:44,11:51) തലാഖ്‌ു, ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ വിധി കുടുംബ കാര്യങ്ങള്‍ ബന്ധുക്കള്‍ (2:242, 24:61)  സത്യവിശ്വാസികള്‍ തമ്മ തമ്മില്‍ ഉള്ള ബന്തം (3:118, ) മുന്‍ വേദക്കാരുടെ തര്കത്തില്‍(3:65) ഇഹലോക ജീവിതത്തെക്കാള്‍ നല്ലത് പരലോകം (6:32,7:169,12:109,28:60) ഹലാലും ഹറാമും പറഞ്ഞശേഷം (6:151) അള്ളാഹുവിന്റെ ഔദാര്യമാന്നു ഖുര്‍ആന്‍, (10:16)  ഖുര്‍ആന്‍ ഉല്‍ബോധനം,(21:10) ഖുര്‍ആന്‍ അലഹുവിനെ മൂസാ(അ) മനസിലാക്കികൊടുക്കുന്ന രീതി (26:8) അള്ളാഹു അല്ലാത്തതിനെ ആരാധിക്കുന്നത് പരിഹാസ്യം (21:67 ) ജീവിതവും, മരണവും പ്രാപഞ്ചിക ദ്രിഷടാന്തങ്ങളും (23;80 ) പിശാചു വഴി പിഴപ്പിക്കുന്നു (36:62) കഴിഞ്ഞകാല പ്രവച്ചകന്മാരുടെ ചരിത്രത്തില്‍ (37: 137-138)   മനുഷ്യന്‍ മണ്ണ് തൊട്ടു ഇന്ത്രിയം പിന്നെ വയസായി അവന്‍റെ മരണം (40:67) ഇതിനെ അറബി ഭാഷയില്‍ ഉള്ള ഖുര്‍ആന്‍ ആക്കിയിരിക്കുന്നു നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നതിനുവേണ്ടി (43:02) നിര്‍ജീവമായ ഭുമിയെ സജീവമക്കുന്നത് പോലെ മനുഷ്യനെ പുനര്‍ ജീവിപ്പിക്കും(57:17) സഹോദരന്മാരെ ഇത് മുഴുവനും പറയുന്നത് മേല്പറഞ്ഞ കാര്യങ്ങളില്‍ നിന്നും അല്ലാഹുവിനെയും അല്ലഹുവില്‍നിന്നും ഖുറാനെയും റസൂലിനെയും മനസ്സിലാക്കി അല്ലാഹുവിനു കീഴ്പെട്ട് പ്രവാചകനെ അനുസരിച്ച് പിന്‍പറ്റി ജീവിച്ച് (ഇസ്ലാം) വിജയികളായി സോര്‍ഗാവകഷികള്‍ ആകുക (ദാരുസ്സലമില്‍ എത്തിച്ചേരുക) സഹോദരന്മാരെ നിങ്ങള്‍ ചിന്തിക്കുന്നതിനു വേണ്ടി ഞാന്‍ ഇത് നിങ്ങളുടെ മുന്നില്‍ സമര്പിക്കുന്നു ഒലില്ലാഹി തൌഫീഖ്‌

2012, ജനുവരി 24, ചൊവ്വാഴ്ച

ഖുര്ആന് ഗ്രന്ഥരൂപത്തില്‍ (മുസ്ഹഫ്)

ഖുര്ആന് ഗ്രന്ഥരൂപത്തില്‍ (മുസ്ഹഫ്)
بسم الله الرحمن الرحيم പ്രവാച്ചകന്റെ ഒഫാത്തിനു ശേഷം കള്ളപ്രവാച്ചകന്മാരുടെ രംഗപ്രവേശം മുസ്ലിം ലോകത്ത്‌ കുഴപ്പങ്ങള്‍ ഉണ്ടാവുകയും അതിനെ നേരിട്ടുകൊണ്ട് ധാരാളം സഹാബിമാര്‍ ശെഹീദാവുകയും ഖുര്ആിന്‍ മനപ്പാഠമായിരുന്ന ധാരാളം സഹാബിമാര്‍ രക്തസക്ഷികളാവുകയും ചെയ്തു. ഖുര്ആാന്‍ ഹ്രദയങ്ങളില്‍ മാത്രം സുക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് ബോദ്യപ്പെട്ടതിനാല്‍ ഉമ്മര്‍ (റ) ഒന്നാം ഖലീഫ അബൂബക്കര്‍ (റ) നോട്‌ വിശദീകരിക്കുകയും അദ്ദേഹം ആംഗികരിക്കുകയും നബി(സ)യുടെ കാത്തിബ് (എഴുത്തുകാരന്‍)ആയിരുന്ന സൈദുബിന്‍ സാബിത്നെ ഈ ഉത്തരവാദിത്തം ഏല്പിച്ചു.
ഖുര്ആിന്‍ അവതരിക്കുമ്പോള്‍ തന്നെ പ്രവാചകനില്‍ നിന്ന് കേള്‍ക്കുന്നതോടെ സഹാബികള്‍ അത് മനപ്പാഠമാക്കുകയും എല്ലിന്‍ കശ്ണത്തിന്മേലും ഇന്തപന പട്ടയിലും തോലിലും എഴുതി വെക്കുകയും നിസ്കാരത്തിലും അല്ലാതെയും അവര്‍ പാരായണം ചെയുകയും ചെയ്തു, പ്രവാചകന്‍ തന്നെ അല്ലാഹുവിന്റെ കല്പനയോടെ അതിന്റെയ ക്രോഡീകരണവും നടത്തിയതോടെ അത് മനുഷ്യമനസ്സുകളില്‍ കല്ലില്‍ കൊത്തിയത് പോലെ ആര്ക്കുംെ ഒരക്ഷരം പോലും മാറ്റിമറിക്കാന്‍ കഴിയാത്തത്ര സുരക്ഷിതമായി
ഗ്രന്ഥ രൂപം നല്കുന്നതിലെക്കായി പ്രവാചകന്‍ എഴുതിവേപ്പിച്ച ഖുറാന്റെ എല്ലാ ഭാഗങ്ങളും ശേഖരിക്കുക സഹാബികളില്‍ നിന്നും മുഴുവനായോ ഭാഗികമായോ എഴുതിയ ഭാഗം ശേഗരിക്കുക ഖുര്ആ‍ന്‍ ഹൃദിസ്ഥമക്കിയവരുടെ സഹായം എന്നി മൂന്ന് തരം സാക്ഷ്യങ്ങളോടെ ഖുറാന്റെ ഓരോവാക്കും സസുക്ഷ്മം ശ്രദ്ധിച്ച് മുസ്ഹഫില്‍ രെഖപ്പെടുത്തിഅബൂബക്കര്‍ (റ) സുക്ഷിക്കുകയും അദ്ധേഹത്തിന്റെ മരണശേഷം ഉമര്‍(റ) അദ്ധേഹത്തിന്‍റെ മരണശേഷം  നബി(സ)യുടെ ഭാര്യ ഹഫ്സാ (റ) പക്കല്‍ സുക്ഷിക്കാന്‍ ഏല്പിച്ചു ഓരോരുത്തരുടെയും പക്കല്‍ ഉള്ള കോപ്പികള്‍ അതുമായി ഒത്തു നോക്കുവാനും ശേരിപ്പെടുത്തുവനും അനുവതവും ഉണ്ടായിരുന്നു.
ഇന്ന് നമ്മുടെ കയ്യിലിരിക്കുന്ന ഖുര്ആുന്റെര ആധികാരിക കോപ്പികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇന്നും നിലനില്ക്കുകന്നുണ്ട്. അവ ഉസ്മാന്‍(റ) കാലത്ത് കൊടുത്ത്തയക്കപെട്ടവയകുന്നു. ഖുര്ആതന്‍ ഇറങ്ങിയത്‌ ഖുറൈശികളുടെ സംസാര ഭാഷ യായ അറബിയില്‍ ആയിരുന്നെങ്കിലും അന്ന് അറേബ്യയില്‍ മറ്റുപല അറബിസംസാരരീതി നിലവിലുണ്ടാവുകയും അവരവരുടെ രീതിയില്‍ ഖുര്ആംന്‍ പറയണം ചെയ്യപ്പെടുകയുമുണ്ടായി ഇസ്ലാം കൂടുതല്‍ പ്രചരിക്കുകയും അറബികളും അനറബികളും ഖുര്ആ ന്‍ പാരായണം ചെയുംബോഴുള്ള വെത്യസത്താല്‍ അല്ലാഹുവിന്റെ കലാം അലങ്കൊലപെട്ടുപോവുമോ എന്ന് ഭയന്നതിനാല്‍ അബൂബക്കര്‍(റ) കാലത്ത് ഉണ്ടാക്കിയ ആംഗികിര്ത മുസ്ഹഫിന്റെ കൊപ്പികളാണ് ഉസ്മാന്‍(റ) പ്രചരിപ്പിച്ചത് അതല്ലാത്ത മറ്റു കോപ്പികള്‍ എല്ലാം നശിപ്പിക്കാന്‍ ഉത്തരവ് ഇടുകയും ചെയ്തു. അത്കൊണ്ട് തന്നെ നമ്മുടെ പക്കലുള്ള ഖുര്ആവനും അതിന്റെ് പാരായണ രീതിയും സുരക്ഷിതമാകുന്നു യാതൊരു സംശയത്തിനും ഇടമില്ല ആര്ക്കും പരിശോധിക്കവുന്നതാകുന്നു. അള്ളാഹു ഖുറാന്റെ വക്താക്കളായി നമ്മെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യട്ടെ

പരിശുദ്ധ ഖുര്ആഅന്‍ ക്രോഡീകരണം


പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം

بسم الله الرحمن الحييم  പരിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരണം ഞാന്‍ ഇവിടെ തയ്യാറാക്കുന്നത് ഒരു ലെളിത പഠനം ഉദേശിചാകുന്നു

ഇരുപത്തിമൂന്നു വര്‍ഷം കൊണ്ട് അവതരിച്ചു പൂര്തീകരിക്കപ്പെട്ട ഖുര്‍ആന്‍ ഓരോ സമയങ്ങളില്‍ ഇറങ്ങിയ ക്രമത്തില്‍ അല്ല ക്രോഡീകരിച്ചത് (അങ്ങനെ ആയാല്‍ ഓരോ അവതരിച്ച ആയത്തിന്റെ കൂടെ കാലം സന്ദര്‍ബം അവതരണ ഉദ്ദേശം എന്നിവ ചേര്‍ത്ത് ഒരു വലിയ ഗ്രന്ഥം കൂടെ ഉണ്ടാവുമായിരുന്നു എന്നാലെ ജനങ്ങള്‍ക്ക്‌ പ്രയോജനപെടുകയുള്ള് ) ഇനി അത് വിഷയാടിസ്താനത്ത്തില്‍ക്രോഡീകരിക്കുക എന്ന് വെച്ചാല്‍ ഖുറാന്റെ ഗടന അനുസരിച്ചു അങ്ങനെ ചെയാന്‍ പറ്റില്ല ഇതൊരു വിഷയടിസ്തിത ഗ്രന്ദവും അല്ല.  അലാഹുവിന്റെ ഈ ഗ്രന്ഥത്തിന്‍റെ  ക്രോഡീകരണം അള്ളാഹു തന്നെ യാണ് നിര്‍വഹിച്ചത് അതുകൊണ്ട്  തന്നെ അതിന്‍റെ ക്രോഡീകരണത്തില്‍ ഒരു പഴുതും കാണുക ഇല്ല ഇനി വല്ല കുബുദ്ദിക്കും അങ്ങനെ തോന്നുക യാണെങ്കില്‍ ഏതൊരു അള്ളാഹു ആണോ ഇതിനെ അവതരിപ്പിച്ചത് അതെ അള്ളാഹു തന്നെ യാകുന്നു ഇതിന്‍റെ ക്രോഡീകരണവും സംരെക്ഷണവും ഈ ഗ്രന്ഥം ലോകത്തുള്ള എല്ലാ ഭാഷ സംസരികുന്നവരും എല്ലാ സംസ്കാരം ഉള്‍കൊള്ളുന്നവര്‍ക്കും വായിക്കാനും പഠിക്കാനും ജീവിതത്തില്‍ പ്രാവര്‍ത്തിക മാക്കുവാനും ഉള്ളതാകുന്നു അതിനാല്‍ തന്നെ അത് ലെളിത മയാത്പോലെ തന്നെ അതിന്‍റെ ക്രോഡീകരണവും ലെളിതമാകെണ്ടതുണ്ട്
ഖുര്‍ആന്‍റെ വഴിക്കുവഴി ക്രമത്തെ പറ്റി നാം അറിഞ്ഞിരികേണ്ട ഒരു വസ്തുത പിന്കാലക്കാരല്ല അതിന്‍റെ കര്‍ത്താക്കള്‍ എന്നതാണ് നബി (സ) തന്നെ യാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ( 75: 16-18) ഒരദ്ധ്യായം അവതരിക്കുമ്പോള്‍ തിരുമേനി തന്‍റെ എഴുത്തു കാരില്‍ ഒരാളെ വിളിപ്പിച്ച് അപ്പോള്‍ തന്നെ അത് എഴുതി വെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പുറകില്‍ അല്ലെങ്കില്‍ മുന്നില്‍ ചേര്‍ക്കണ മെന്ന്‌ നിര്‍ദേശിക്കുക പതിവായിരുന്നു ഒരു പൂര്‍ണ അധ്യായം അല്ലെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖ്‌ാപ്പെടുത്തനമെന്നും നിര്‍ദേശം നല്‍കുന്നു പ്രവാചകന്‍ തന്നെ നമസ്കാരത്തിലും മറ്റും പാരായണം ച്യ്യുകയും അതെ ക്രമത്തില്‍ സഹാബികള്‍ അത് മനപ്പാഠമാക്കുകയും ചെയ്യും അത് കൊണ്ട് തന്നെ ഖുര്‍ആന്‍ അവതരണം കഴിയുന്നതോടു കൂടെ തന്നെ ക്രോഡീകരണവും പൂര്‍ത്തിയായി. ഖുര്‍ആന്‍റെ അവതാരകന്‍ അള്ളാഹു തന്നെ അത് അവതീര്‍ണ്ണമായ  പ്രവാചകന്റെ കയ്യാല്‍ തന്നെക്രോഡീകരിക്കപെട്ടു
അതിനാല്‍ ആര്‍ക്കും കൈകടത്താന്‍ കഴിയുമയിരുന്നില്ല അള്ളാഹു അതിനെ സംരെക്ഷിക്കുക തന്നെ ചെയ്യും

പ്രാവാചകന് ജിബ്‌രീല്‍ (അ) എല്ലാ റമദാനിലും ഖുര്‍ആന്‍ ഓതി കൊടുക്കാറുണ്ടായിരുന്നു ഇബ്നു അബ്ബസില്‍ നിന്നും അദ്ദേഹം പറഞ്ഞു നബി ജനങ്ങളില്‍ വെച്ചേറ്റവും ഉദാരനായിരുന്നു റമദാനില്‍ ജിബിരീല്‍ കണ്ടുമുട്ടുന്ന വേളയില്‍ ആണു കൂടുതല്‍ ഉദരനാവുക റമദാനിലെ എല്ലാ രാത്രികളിലും ജിബരീല്‍ നബിയെ കാണുകായും അവര്‍ ഒന്നിച്ചു ഖുര്‍ആന്‍ ഓതുകയും ചെയ്യാറുണ്ടായിരുന്നു അടിച്ചു വീശുന്ന കാറ്റിനെക്കാള്‍ നന്മകളാല്‍ ഉദാരനയിരുന്നു നബി (ബുകാരി 2981)(മുസ്ലിം4268)
അള്ളാഹു നമ്മെ അനുഗ്രഹിക്കുമാറാവട്ടെ   

നിസ്ക്കാരം الصلواة


നിസ്ക്കാരം الصلواة

بسم الله الرحمن الرحيم     നിസ്ക്കാരം  الصلواة  പ്രവാവാചകന് പ്രബോധനം നടത്തുമ്പോള്‍ നിസ്ക്കാരം എന്നത് ആര്‍ക്കും സംശയമില്ലത്ത ഒരു ആരാധന ആയിരുന്നു തവാഫ് പോലെ അറബികളുടെ ഇടയില്‍ വളരെ വെക്തം.  എന്നാല്‍ ഇന്ന് കേരള ക്കരയില്‍ നിസ്കാരം വര്‍ണിക്കാന്‍ കഴിയാത്ത ഒന്നായി ഏതാനും ആളുകള്‍ക്ക് മാറിയിരിക്കുന്നു ഇബ്രാഹീം അ സ ന്റെ മില്ലത്തില്‍നിര്‍വഹിച് പോന്നിരുന്നതാകുന്നു നിസ്കാരവും തവാഫും ലുഖ്‌മാന്‍ അ സ തന്‍റെ മകനോട് നിസ്കരിക്കാന്‍ പറയുന്നതും ഖുര്‍ആന്‍ പ്രതിവാതിക്കുന്നുണ്ട് ലുക്മാനുല്‍ ഹകീമിന്റെ പഠനങ്ങളും ഇബ്രാഹീം അ സ പ്രവര്‍ത്തനങ്ങളും പ്രാര്‍ത്ഥനയും (14:37-40) ഇസ്മയില്‍അ സ ഉപദേശം (19:55) ആജനത കാത്ത് സൂക്ഷിചിരുന്നു അതായിരുന്നു ഇസ്രാഅ് നു മുന്പ് നബിയും സഹാബി മാരും നിസ്കരിച്ചിരുന്ന രീതി (രണ്ടു റകാഅത്ത്) ചില ഹദീസ്‌ വിരോധികള്‍ ഇസ്രാഹു പോലും അംഗീകരിക്കുന്നില്ല സൂറത്ത് 17:1  ല്‍ വെക്തമാക്കുന്നതും പ്രശസ്ഥവുമായ ആ സംഭവം പോലും നിഷേധിക്കുമ്പോള്‍ എങ്ങനെ ഈ കാര്യം ബോദ്യപ്പെടുത്തും –ഒറ്റക്ക് പലപ്പോഴായി നിശ്ചിത എണ്ണം ഇല്ലാതെ നിര്‍വഹിച്ചു പോന്ന ഈ ആരാധന മിഹരജിന്റെ അന്ന് നിര്‍ബന്ത മാക്കുകയാണ് ഉണ്ടായത്‌ അതിനാല്‍ തന്നെ അതിന്‍റെ രൂപത്തെ സംബന്തിച്ചു തവാഫിനെപറ്റി തര്‍ക്കം ഇല്ലാത്തത് പോലെ തര്‍ക്കം ഇല്ലായിരുന്നു ഇന്നും ഏതാനും പേര്‍ക്ക് ഒഴിച്ചു ആരും തര്‍കിക്കുകയോ സംശയിക്കുകയോ ചെയ്യുന്നില്ല

ഒരാള്‍ അല്ലാഹുവില്‍ വിശ്വാശിച്ച്മുസ്ലിമാകുന്നതോടെ ആദ്യമായി അവന്‍റെ മേല്‍ നിര്‍ബന്ത മാകുന്ന കരൃമാണ് നിസ്കാരം – നിസ്കാരത്തെ പരാമര്ഷിക്കുന്നിടത്ത് ويقييمون الصلوة   واقيمو االصلوة  എന്നൊക്കെ പറഞ്ഞിരിക്കുന്നു നിസ്കാരം അനുഷ്ടികേണ്ട വിധത്തില്‍ അനുഷ്ടിക്കുക എന്നാണ് അതിനെ മനസ്സിലകെണ്ടത് അപ്പോള്‍ അതിന്‍റെ പൂര്ണഅര്‍ത്ഥത്തില്‍ നിലനിര്‍ത്താന്‍ പള്ളിയും അതോടനുബന്തിച്ചവയും നിസ്കരിക്കുന്നവരും ഉണ്ടാവുകയും നിസ്കാരം ജമാഅത്തായി യഥാവിധി നിലനിര്‍ത്തുകയും ചെയ്യുമ്പോഴേ ഇഖ്‌ാമത്തു സ്വലാത്ത്  ആയിതീരുകയുള്ളു  
ഒരു മഹല്ലില്‍ നിസ്കാരം നിലനിര്‍ത്തുമ്പോള്‍ എല്ലാവരും നിസ്കരിക്കുകയും അന്യോന്യം ബന്തം സ്ഥപ്പിക്കുകയും സാഹോദര്യം നിലവില്‍ വരികയും അല്ലാഹുവിന്റെ സഹായം തേടുക (2;45) അല്ലഹുവിങ്കലുള്ള പ്രതിഫലം (2:110) സൂക്ഷമത ഉണ്ടാവുക (2:177)  സൂക്ഷതയോടെയും ഖ്ശൂഅ്വോടെയും  നിസ്കാരം നിര്‍വഹിക്കുക (2:238) നിസ്കരിക്കുന്നവര്ക്ക് അല്ലാഹുവിന്റെ അടുക്കല്‍ പ്രതിഫലം ഉണ്ട് അവര്‍ ഭയപ്പെടേണ്ട ദുഖിക്കേണ്ടതും ഇല്ല (2:277) നിസ്കാരം
നിസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിശ്ചയിക്കപെട്ട ഒരു നിര്‍ബന്ത്‌ ബദ്യതയാവുന്നു (4:103)  സത്യവിശ്വാസികള്‍ മിത്രങ്ങള്‍ (5:55)മിത്രങ്ങള്‍ ആവും അല്ലാഹുവെയും അവന്‍റെ ദൂതനെയും അനുസരിക്കും (9:71) നിസ്കാരം ഉപേക്ഷിചാല്‍ (19:59) കുടുംബതോട് നിസ്കരിക്കാന്‍ കല്പിക്കുക ( )നിസ്കാരം നീചൃത്തിയെയും നിഷിത്കര്‍മത്തെയും തടയും(29:45)  ഇത്രയും മഹത്തായ ഒരു കര്‍മം ഒരിക്കലും വിശദീകരിക്ക പെടാതിരിക്കുകഅല്ല ഉണ്ടായത്‌ മറിച്ച് വളരെ സുപരിചിത മയതിനാല്‍ വിശദീകരണം ആവശ്യമില്ലാതെ പോയതാകുന്നു

മാത്രവുമല്ല നിസ്കാരത്തിന്റെ റകഅത്ത്, എണ്ണം, സമയം, നിസ്കരത്തില്‍ ചൊല്ലുന്നത്, അടക്കം, ഒതുക്കം, രൂപം, വസ്ത്ര, സ്ഥലം, ശുദ്ധി, എന്നിത്യതികര്യങ്ങള്‍ എല്ലാം പ്രവാചക ചര്യയില്‍ വളരെ വെക്തമാകുന്നു ആവശ്യമെന്കില്‍ അവ ചുരുക്കി പറയുകയും ആവാം

ഒരു ചെറിയ പോസ്റ്റ്‌ ആയതിനാല്‍ ഒരു ഹദീസ്‌ മാത്രം ഇവിടെ ചേര്‍ക്കാം { അബുഹുൈമദിസ്സാഇദിയില്‍ നിന്ന് റസൂലിന്റെ നെമാസ്കരത്തെ കുറിച്ച് നിങ്ങളില്‍ വെച്ച് നന്നായി ഓര്‍ക്കുന്ന ആളാണ് ഞാന്‍ ഇപ്രകാരം അദ്ദേഹം നമസ്കരിക്കുന്നതായി ഞാന്‍ കണ്ടത്‌ റസൂല്‍ തക്ബീര്‍ ചൊല്ലുമ്പോള്‍ രണ്ടു കൈപടങ്ങള്‍ ചുമലിന്റെനേരെ ഉയര്‍ത്തുകയും രുകൂയില്‍ തന്‍റെ രണ്ടു കൈപടങ്ങള്‍ കാല്‍മുട്ടുകളില്‍ വെക്കുകയും ചെയ്യും തുടര്‍ന്ന് നബി തന്‍റെ മുതുക് ശരിക്കും കുനിച്ചുകൊണ്ട് നില്‍ക്കും (എന്നാല്‍ വളച്ചുകൊണ്ടാല്ല) ശേഷം റുകൂയില്‍നിന്നും തലയുയര്ത്തിയാല്‍ എല്ലാ സന്ധികളും അതിന്റെ സ്ഥാനത്ത് തിരിച്ച് ചോല്ലുംവിധം റസൂല്‍ നിവര്‍ന്നു നില്‍ക്കും സുജൂദ്‌ ചെയ്യുമ്പോള്‍ റസൂല്‍ രണ്ടു കൈകളും ഭുമിയില്‍ വെക്കും കൈവിരലുകള്‍ പൂര്‍ണ്ണമായും പരത്തിവെക്കുകയുമില്ല ചുരുട്ടിവേക്കുകയുമില്ല അപ്പോള്‍ അദ്ദേഹത്തിന്റെ ഇരുപതങ്ങളിലെയും വിരലുകളുടെ അറ്റങ്ങള്‍ ഖിബിലയുടെ നേരെ യായിരിക്കും പിന്നിട് രണ്ടു രകാഅത്ത് നമസ്കാരത്തിനു ശേഷം ഇരുന്നാല്‍ (അത്തഹിയ്യതിനുവേണ്ടി) ഇടത്തെ പാദത്തിന്മേല്‍ ഇരിക്കുകയും വലത്തെ പാദം കുത്തി നിറുത്തുകയും ചെയ്യും അവസാനത്തെ രകാഅത്തില്‍ (അത്തഹിയ്യതിനുവേണ്ടി) ഇരുന്നാല്‍ ഇടത്തെ പാദം വലത്തോട്ട് തള്ളി വെയ്ക്കുകയും മറ്റെപാദം കുത്തിനിരുത്തുകയും ചെയ്യും എന്നിട്ട് ചന്തി ഊന്നികൊണ്ടിരിക്കും (ബുഖ്‌ാരി)
നെമ്സ്കാരം ഒരു കര്‍മം മാത്രമാകുന്നു അത് തലകുത്തിമാറിച്ചില്‍ അല്ലാ എന്ന് വാദിക്കുന്നവര്‍ നിസ്കാരത്തിന്റെ രൂപം പ്രവാചകനില്‍ നിന്നും പഠിക്കണം റുകൂഅ്, സുജൂത് ഖിയാമം എന്നിവ ഉള്കൊളുന്നതാകുന്നു
നിസ്കാരം ഉളുഎടുത്തു കൊണ്ടും (5:06) ഭുദ്ധി സ്സ്തിരത യോടെയും (4:43)കാര്യാ ഗൌരവതെടുകുടെയും കളിതമാശയായി എടുക്കാതെയും (5:58) ശുദ്ധിയോടെയും ഖിബിലക്ക് മുന്നിട്ടുമായിരിക്കണം നെമസ്കാരത്തിന് നില്കെണ്ടത് നെമസ്കാരം നിര്‍ണിത സമയങ്ങളില്‍ നിശ്ചയിക്കപെട്ടിരിക്കുന്നു പകലിന്‍റെ രണ്ടു അറ്റങ്ങളിലും (സുബഹി, അസര്‍) രാത്രിയില്‍ ആദ്യയമാങ്ങളിലും (മഗരിബ്, ഇഷാ)(11:114) സൂര്യന്‍ (ആകാശമദ്യത്തിന്‍ നിന്നും) തെറ്റിയത് മുതല്‍ (17:78)  ആകുന്നു നെമസ്കാരസമയങ്ങള്‍  യാത്രയില്‍ ചുരുക്കി നിസ്കരിക്കാം (4:101) യുദ്ധത്തില്‍ പോലും നെമസ്കാരം ഒഴിവാക്കാന്‍ പാടില്ല ആയുധദാരികളായി എങ്ങനെ നിസ്കരിക്കാം എന്ന്ഖുര്‍ആന്‍ സൂചിപ്പിക്കുന്നു (4:102)  തീര്‍ച്ച യും നിസ്കാരം ഒരു പ്രതേക കര്‍മം തന്നെ യാകുന്നു ഏകദേശ രൂപം ഖുര്‍ആന്‍ ഇപ്പ്രകാരം വെക്ത മാക്കുന്നു

അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ നിസ്കാരം നിലരുത്തുന്നവില്‍ ഉള്പെടുത്തട്ടെ അക്രമികളില്‍ അല്ല തര്കിക്കുന്നവരിലും അല്ല